Thursday, February 27, 2014

പ്രണയം

കണ്ണാടി പോലെയാണ് പ്രണയം 
അത് നോക്കിയാൽ പ്രതിഫലിക്കും 
താഴെ വീണാലോ പൊടിയായ് തകരും 
പിന്നെ ചേർത്ത് വച്ച് നോക്കാൻ 
മുന്നില് ആരുമുണ്ടാവില്ല 
ഏകനായ് വിരഹതീയിൽ 
ദഹിച്ചമരും ..................

Saturday, August 11, 2012

kairekha

                                         കൈരേഖ 

കൈരെഖകളില്‍ നോക്കി അയാള്‍ 
തീര്‍ത്തു പറഞ്ഞു ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ 
വിവാഹം കഴിക്കുമെന്ന് 
രേഖകള്‍ കൈയില്‍ ഇപ്പോഴും 
തെളിഞ്ഞു തന്നെ ഉണ്ടെങ്കിലും 
കൂടെയുള്ളത് അവളല്ല മറ്റൊരാളാണ് 

Saturday, July 14, 2012

maruppacha


മരുപ്പച്ച 



വരണ്ട നാളുകള്‍ക്കു ശേഷമാണ്‌ 
മഴത്തുള്ളിയായ്  നീ കടന്നു വന്നത്‌ 
എപ്പോഴെന്നറിയില്ല പുഴ 
നിന്നെ കോരിയെടുത്തു കൊണ്ടോയത്‌ 
എന്നിട്ടും കാലത്തിന്റെ കൈയില്‍ 
നമുക്ക് ഒരു കുമ്പിള്‍ പനിനീര്‍ 
തുള്ളികളായ് ഇരിക്കാം 
ഇനിയും മരിക്കാത്ത ഓര്‍മകള്‍ക്ക് 
ചാരത്ത് നീയും ഞാനുമാകുന്ന സ്വപ്നത്തിന്റെ 
മരച്ചോട്ടില്‍ പുഞ്ചിരിക്കാം മരണം വരെ .........

Friday, February 24, 2012

smaarakam

ഈ മരത്തണലില്‍ ആയിരുന്നു
ആദ്യമായ് ഞങ്ങള്‍  ഹൃദയം പങ്കിട്ടതും
 കഥകള്‍പറഞ്ഞതും
 എല്ലാറ്റിനും മരമായിരുന്നു , മൂക  സാക്ഷി
മരമിന്നു  കമിതാക്കള്‍ക്ക് ചരിത്ര  സ്മാരകം 
ഞങ്ങളോ  മരക്കൊമ്പില്‍  നീണ്ട നിദ്രയിലും ....
സ്മാരകം 

kaazhcha

ഇന്നലെ അവള്‍ പറഞ്ഞപ്പോള്‍ കാര്യമാക്കിയില്ല
പക്ഷെ  ഇന്ന് കണ്ണാടി സത്യം പറഞ്ഞു തന്നു
ഒന്ന് രണ്ടു മുടിയിഴകള്‍ വെളുത്തു തുടങ്ങിയിരിക്കുന്നു
ഇപ്പോള്‍ താടിയിലും  ഒരു നര
പ്രായമൊക്കെ ആയി ആരും  അറിയണ്ട പിഴുതു കളയാം
അങ്ങനെ ഞാന്‍ എന്നും രാവിലെ വെളുപ്പിനെ പിഴുതു കളയുന്നു
മുഴുവന്‍ നരയ്ക്കുമ്പോള്‍ എന്‍റെ തലയും....

Thursday, October 6, 2011

aadyaksharam

 ഫസ്റ്റ് ഡേ ഓഫ് എഴുത്തിനിരുത്ത്


ഇന്നായിരുന്നു അക്ഷരങ്ങള്‍ നാവിന്‍ തുമ്പില്‍ അരച്ച് ചേര്‍ക്കപ്പെട്ടത്
ഹരി ശ്രീ ഗണപതയേ നമഹ :എന്നാണെന്ന് വിചാരമാനെങ്കില്‍ തെറ്റി
മമ്മി എ,ബി,സി,ഡി ... മാത്രമേ ചൊല്ലൂ 
കാക്കേ കാക്കേ നെസ്റ്റ് where എന്നേ അമ്മ പറഞ്ഞു തരൂ.
എത്രയോ അക്ഷരക്കൂട്ടങ്ങള്‍ ചാരമായ് 
പിന്നെയാണീ എഴുതോലയും ആശാനും.

Sunday, September 4, 2011

june

ഒരു പെരുമഴക്കാലം പ്രണയമായ് എന്നില്‍ പെയ്തിറങ്ങി 
നീണ്ട കാലത്തിന്റെ അങ്ങേ തലയ്ക്കല്‍ നിന്നും വന്ന ശൈത്യം 
.പ്രണയത്തെ കട്ടി മഞ്ഞാക്കി മാറ്റി
 അവിടെ ഒരു ഉണര്‍ത് പാട്ടിനു വേനല്‍ വരണം.

Saturday, August 13, 2011

MC AUDIOS: KANJANASEETHA-കാഞ്ചന സീത

MC AUDIOS: KANJANASEETHA-കാഞ്ചന സീത: "സ്റ്റാര്‍ സിങ്ങര്‍ താരങളായ പ്രീതി വാര്യര്‍ , മഞ്ജുഷ, വിഷ്ണു, നയന, ശിഖ പ്രഭാകര്‍ എന്നിവരോടൊപ്പം ശ്യാമ, വര്‍ഷ ഗണേഷ് എന്നിവര്‍ ആലപിക്കുന്ന ഏ..."

Thursday, August 4, 2011

mazhayude kathil oru kinnaram

 മഴയുടെ കാതില്‍ ഒരു കിന്നാരം




ആരോടും പറയാതെ ഒരു ദിവസം ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി നടന്നു.എങ്ങോട്റെന്ന്നരിയതെയുള്ള യാത്രയില്‍ മനസ്സ് ആകെ കലുഷിതമായിരുന്നു എങ്കിലും ആകാശത്തിന്റെ നിറവും എന്റെ മനസ്സും ഒരു പോലെയയത്തില്‍ ഞാന്‍ വളരെ സന്തോഷിച്ചു.കാരണം ഇരുന്ന്ട് മൂടിയ കാര്‍മേഘം എന്റെ തലയ്ക്കു മേല്‍ പെയ്യാന്‍ വെമ്പി നിന്നിരുന്നു .എന്റെ കണ്ണിലും കാര്‍മേഘം വന്നു കൂടി.എപ്പോള്‍ പെയ്യുമെന്നറിയാതെ ഞാന്‍ ധ്യാന നിരതനായി നടന്നു നീങ്ങി.ഒരു കാറ്റടിച്ചു മഴ ചാറ്റാന്‍ തുടങ്ങി.പിന്നെ ഒരു നിമിഷം പോലും ബാക്കി വെച്ചില്ല.മഴയില്‍ ഞാന്‍ നനഞ്ഞു .അവളെ ഞാന്‍ അനുഭവിച്ചു.എന്തു സുഖമാണ് അവളുടെ നേര്‍ത്ത തുള്ളികള്‍ എന്റെ മേലെ വന്നു പതിക്കുമ്പോള്‍ അവള്‍ എന്റെ ചുണ്ടിലൂടെ അലിഞ്ഞിരങ്ങുംപോള്‍ എന്ത് മാധുര്യമാണ്.എന്റെ വിരലുകള്‍ക്കിടയിലൂടെ അവളെ ഞെന്‍ തഴുകിയിറക്കി.പിന്നെ അല്‍പ നിമിഷം കഴിഞ്ഞപ്പോള്‍ അവള്‍ ഈനില്‍ നിന്നും പിരിഞ്ഞു പോയി.ഒരു വിരഹ താപതോടെ.എങ്കിലും ഒരു കുളിരായി എന്റെ വിരഹ കടലിന്റെ തീരത്ത് അവളുണ്ട്.

Thursday, July 28, 2011

enna vanne

       എങ്ങനെ വന്നു നീ ..............



ഇന്നലെയനവള്‍ ചാരതെതിയത് തുള്ളി തുള്ളി കണക്കെ അവള്‍ എന്റെ മനസ്സിലേക്ക് പെയ്തിറങ്ങി .പിന്നെയങ്ങോട്ട് ഒരുമിച്ചു യാത്ര പോയി .മറക്കൊട്ടിലും കിളിക്കൂടിലും ഓരോ കഥകള്‍ പറഞ്ഞു ഞങ്ങള്‍ ഉറങ്ങി.തീരത വേനലിന്റെ ധുഖതിലയിരുന്നു മരങ്ങള്‍ പക്ഷെ ഞങ്ങളെ കൊണ്ടപ്പോള്‍ അവരുണര്‍ന്നു പാട്ട് പാടി.കിളികള്‍ പാറി നടന്നു ആഹ്ലാദം പങ്കിട്ടു...

DAILY NOTES: KOCHI BLOGMEET -

oru kaaryam cheyyannu vechal

Friday, June 17, 2011

mazhayude vikaaram

 മഴ എന്റെ പ്രണയിനി
ആരോടും പറയാതെയാണ് അന്ന് അവളോടൊപ്പം ഇറങ്ങി തിരിച്ചത്.പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടുവെങ്കിലും അതൊന്നും പരിഗണിക്കാതെ അവള്‍ എന്റെതായി.മഴ കൊള്ളുമ്പോള്‍ ഉണ്ടാകുന്ന നിര്‍വൃതി ആദ്യമായി പകര്‍ന്നു തന്നതും അവളാണ്.എങ്കിലും പലരും പറഞ്ഞു ചോരതിലപ്പിനു നീ ചാടിയതാണ് .പനി പിടിച്ചവസയകുംപോള്‍ ഒരു മഴപ്പെന്നും നിന്നെ നോക്കാന്‍ ഉണ്ടവുല്ല എന്ന്.അപ്പോള്‍ ഞാന്‍ ഉള്ളില്‍ പുഞ്ചിരിച്ചു.ഒരു ഹൃധയസ്മിതം എന്റെ നെഞ്ചില്‍ പണ്ടേ ഉണ്ടായിരുന്നു.മഴ ഒരു പാട്ടായി രാത്രിയുടെ യാമങ്ങളില്‍ കുളിര്‍ കോരിയിടുമ്പോള്‍ അവള്‍ക്കു പറയാന്‍ ഏറെ ഉണ്ടായിരുന്നു..എന്നിട്ടും നിലയ്കാത്ത രാത്രിമഴ എന്റെ കരളിന്റെ കോണില്‍ വികാരമായി പെയ്തിരണി. ഒരു പൂമ്പട്ടു പുതചെന്നെ മാരോട് ചെര്തവല്‍ ഉമ്മവച്ചു.ഇന്യും പെയ്യണം.പെയ്തു നിറയണം എന്റെ കരളില്‍.എങ്കിലേ എനിക്ക് മരിക്കാതിരിക്കനവൂ .അപ്പോള്‍ അവള്‍ പറയും നീയല്ലാതെ എനിക്ക് മറ്റാരുമില്ല.എന്റെ മഴ എന്റെ സ്വന്തം മഴ ഒരു പാട്ട് മൂളി ഇപ്പോഴും അവളെന്നരികിലുണ്ട്..

Wednesday, May 11, 2011

kadha

                           മഴക്കൊച്ച്
 



                എന്നോടൊന്നു ചിരിച്ചാണ് അവള്‍ ഇടവത്തില്‍ ആദ്യം എത്തുന്നത്‌.പിന്നീടു എന്നും ഒപ്പം കാണും.എനിക്ക് മാത്രമല്ല അവളെ ഇഷ്ടം.ചെടികള്‍ക്കും ,മരങ്ങള്‍ക്കും പുല്ലുകള്‍ക്കും,പുല്‍ച്ചാടിക്കും തവളയ്ക്കും അവളെ ഏറെ ഇഷ്ടമാണ്.എങ്കിലും ഒരിക്കലും എന്നേക്കാള്‍ ഇഷ്ടപ്പെടാന്‍ ഞാന്‍ അവരെ അനുവദിച്ചിരുന്നില്ല.അവള്‍ വന്നു പോയ്‌ കഴിഞ്ഞാല്‍ ഓടിയെത്തി ഇല ചര്തുകളിലെ ഓരോ തുള്ളിയും ഞാന്‍ കുടഞ്ഞു കലയും.അത് പറ്റി എന്നില്‍ നിന്നും അവള്‍ അകന്നാലോ.
                                                     പിന്നീടെന്നും അവള്‍ തന്നു പോയ മുത്തുമണി തുള്ളികള്‍ കരളിനുള്ളില്‍ കാത്തു വെച്ച് ഞാന്‍ കുളിരണിയും ,വേനലില്‍ അവള്‍ എനിക്ക് വിരഹിണിയായ കാമുകിയാണ് .തുള്ളി തുള്ളി വരുന്ന അവളെ കാണാന്‍ ഞാന്‍ മാനത്തേക് നോക്കിയിരിക്കും.കാര്‍മെഘാ തെരിലനവളുടെ വരവ്.കുണുങ്ങി കുണുങ്ങി കൊലുസിട്ട കൊഞാലോടെ കടന്നു വരുമ്പോള്‍ വീടിന്റെ ഇറയത്ത് കൈനീട്ടി ഞാന്‍ നില്‍ക്കും.
                                കരം പിടിച്ചു വരണമാല്യം അണിയിക്കുവാന്‍..........................

Monday, May 9, 2011

kadha

 കനലെരിയുമ്പോള്‍.................
                                                


                                                     
                                                                                                                റെജി മലയാലപ്പുഴ


അന്നൊരു ദിവസം വിദ്യാലയ മുറ്റത്ത്‌ നിന്നും കളിക്കൂട്ടുകരനോടൊപ്പം ഓലപ്പമ്പരം കറക്കിയോടുമ്പോള്‍ എനിക്ക് പ്രായം രണ്ടു വയസു മാത്രം.ഇന്നിപ്പോള്‍ മുപ്പത്തി രണ്ടു വയസു പിന്നിട്ടു ജീവിതത്തിന്റെ പംപരരത്തില്‍ വട്ടം കറങ്ങി തല ചുറ്റി അത്യാഹിത വിഭാഗത്തില്‍ ഒക്സിജേന്‍ മാസ്ക് ധരിച്ചു ഞാന്‍ കഴിയുന്നു എന്റെ കാലം തികയ്ക്കുവാന്‍.പണ്ടത്തെ കൂട്ടുകാരൊക്കെ എവിടെയാണെന്നോ എന്തൊക്കെ സ്ഥാനങ്ങളില്‍ എത്തി എന്നോ ചിന്തിക്കാന്‍ ആവാതെ ഞാന്‍ കഴിയുന്നു.
                                            ഒരു നേര്‍ത്ത മഴ പോലും എന്നെ ആശ്വസിപ്പിക്കുവാന്‍ എത്തുന്നില്ല്ലല്ലോ  എന്ന ധുഖമാനെനിക്കുള്ളത്.എങ്ങനെ മഴ പെയ്യാനാണ്‌ മഴ പോലും ഏകയായ്  ആകാശ മുറ്റത്ത്‌ കഴിയുകയാണല്ലോ.ഒന്ന് കരയാന്‍ സാധിച്ഹെങ്കിലല്ലേ ഭൂമിയില്‍ മഴയായ് അതിനും പെയ്യാന്‍ സാധിക്കു.കറുത്ത് കരി നീല നിറമായ്‌ ആകാശത്ത് നിറയുംപോഴേ ഇങ്ങു താഴെ ഭൂമിയില്‍ മനുഷ്യര്‍ പറഞ്ഞു തുടങ്ങും.ഓ ഇന്നും നശിച്ച മഴ.അപ്പോഴേക്കും മഴയുടെ കാമുകനായ കാറ്റ് ഓടി വന്നു കാമുകിയെ കൂട്ടിയിട്ടു പോകും.പിന്നെങ്ങനെ എനിക്ക് ആശ്വസമായ് ഒരു മഴ കിട്ടും.രാത്രിയുടെ യാമങ്ങളില്‍ മഴ ഒരു സ്വപ്നമായ് തോട്ടുനര്തിയിട്ടുണ്ട്.സുഗതകുമാരിയുടെ രാത്രിമഴ ഇപ്പോളും രാത്രിയില്‍ എനിക്ക് ഉണര്ന്നിരിക്കുവാനുള്ള നിനവുകള്‍ സമ്മാനിക്കാറുണ്ട്.ജീവിതത്തിന്റെ എത്ര തിരക്കില്പ്പെട്ടലും മഴ അവള്‍ ഒരു അനുഭൂതിയാണ് സമ്മാനിക്കുന്നത്.ഒന്നാം ക്ലാസ്സില്‍ ഒരു കുടക്കീഴില്‍ കൂട്ടുകാരനെയും കയട്ടിപ്പോയപ്പോള്‍ അവള്‍ പിണങ്ങി നിന്നത് ഞാന്‍ ഓര്‍ക്കുന്നു.പിന്നീട് കുടയും കൂട്ടുകാരനും ഒഴിവായ്.ഞങ്ങള്‍ രണ്ടു പേരും തനിച്ചു സ്കൂളില്‍ എത്തി.എനിക്ക് കൂട്ടി ഇടവം മുഴുവന്‍ സ്കൂളിന്റെ മേല്കൂരയ്ക്ക് മേലെ അവള്‍ നിന്ന് പെയ്യും .സ്ലേറ്റിലെ അക്ഷരങ്ങള്‍ മുഴുവന്‍ അവള്‍ മായ്ച്ചു തരും.എനിക്ക് പുതിയ വകുകല്‍ക്കിടം നല്‍കുവാന്‍.
                      മരണത്തിലും അവള്‍ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.കോരി ചൊരിയുന്ന മഴയത് തന്നെയാവണം എന്റെ മരണം .അവളുടെ സ്നേഹത്തിന്റെ ഈറന്‍ തുള്ളികള്‍ എന്നോടൊപ്പം മണ്ണില്‍ അലിഞ്ഞിരങ്ങുമ്പോള്‍ ഒരു കാലത്തിന്റെയും,കഥന ജീവിതത്തിന്റെയും തിരശ്ശീല താഴ്ത്തപ്പെടും.അപ്പോഴും സൂര്യന്‍ കിഴക്ക് ഉതിച്ചു വരും............




Thursday, May 5, 2011

orma

നവമ്പര്ന്റെ നഷ്ടം എന്റെയും ..................

ജീവിതം എത്ര ഭീകരമാണ് എന്ന തോന്നല്‍ ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്.ഒരു പക്ഷെ ഒരു മഴ ഒളിപ്പിച്ചു കൊണ്ട് പോകുന്ന മണല്‍ തരികള്‍ക്ക് പുഴയെ എന്തിഷ്ടമായിരുന്നിരിക്കാം.പക്ഷെ ഒളിപ്പിന്റെ ശക്തിയില്‍ ജലം പ്രണയത്തെ പ്രളയത്തില്‍ മുക്കി കൊന്നു.ഒന്ന് നിശ്വസിക്കാന്‍ പോലും അനുവധിക്ക്കാതെ.അങ്ങനെ തന്നെയല്ലേ നീയും എന്നെ വിട്ടു പോയത്.വിട്ടു പോയി എന്ന് പറയുമ്പോള്‍ നീ ചിരിക്കുന്നുണ്ടാവുമല്ലേ .ചിരിക്കണ്ട അങ്ങനെ തന്നെ .വര്‍ഷത്തിന്റെ ജനാല പഴുതിലൂടെ ഞാന്‍ ഒളിഞ്ഞു നോക്കുമ്പോള്‍ എനിക്ക് പഴയ നിന്നെയല്ല കാണാനാവുന്നത്.നിന്റെ സ്വര സാമീപ്യം കാതില്‍ വന്നു തട്ടുന്നുവന്കിലും നീ എന്റെ സാമീപ്യത്തില്‍ നിന്നും പെയ്യാന്‍ കൊതിക്കുന്ന മഴമെഘങ്ങളോളം അകലെയാണല്ലോ..എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നത് പെയ്തിറങ്ങിയ മഴതുള്ളി പണ്ട് സമ്മാനിച്ച ആ കുളിര്‍മയില്‍ ഇറ്റു വീണ നിന്റെ നനുത്ത സ്പര്‍ശം തന്നെ.മറ്റാര്‍ക്ക് നീ എന്ത് നല്‍കിയാലും വരണ്ട ഭൂമിയില്‍ ആദ്യത്തെ മഴ നല്‍കുന്ന അനുഭൂതി അതാണ്‌ നീ എനിക്ക് സമ്മാനിച്ചത്‌.അതിന്റെ കുളിര്‍മ അതിന്റെ സുഗന്ദം ഒക്കെ ഒരു വലയമായി എന്നെ വന്നു ചുറ്റുന്നു.

                            നീ എന്റെ മൌനമാണിന്നു.സ്വകാര്യ നിമിഷങ്ങളില്‍ വീശുന്ന കുളിര്‍ തെന്നലാണ്.ഓര്‍മയുടെ ഓളങ്ങളില്‍ തീരത്തെക്കടുക്കുന്ന തിരമാലയായ് ഇന്ന് നീ എന്നില്‍ വീശുന്നു.വല്ലപ്പോഴും ആണെങ്കില്‍ കൂടി.ജീവിതം ഒരു തീവണ്ടി യാത്രയാണ് എത്ര പെട്ടെന്നാണ് എഞ്ചിന്‍ ബോഗികളെ കണ്മുന്നില്‍ നിന്നും വലിച്ചു മാറ്റിക്കൊണ്ട് പോകുന്നത് നീയും ഞാനും സഞ്ചരിച്ച ബോഗിയില്‍ നിന്നും എത്ര പെട്ടെന്നാണ് നീ തള്ളി മാറ്റപ്പെട്ടത്.എങ്കിലും ഒരു പാസ്സഞെര്‍ വണ്ടിയായ് പകല്‍ മുഴുവന്‍ ചൂളം വിളിചോടുന്നത് ഞാന്‍ കാണുന്നു.അതെനിക്ക് വേണ്ടി തന്നെയെന്ന പ്രതീക്ഷയില്‍ ഉണങ്ങിയ മാവിന്റെ ചുവട്ടില്‍ മഴ കൊണ്ടു ഞാന്‍ നില്‍ക്കുന്നിപ്പോഴും നിന്റെ വരവിനായ്.................................



Wednesday, April 20, 2011

oru veena

ഒരു വലിയ ചടങ്ങിനാണ് തിരൂര്‍ കഴിഞ്ഞ ഞായറാഴ്ച സക്ഷ്യം വഹിച്ചത് .കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നും വന്ന ബ്ലോഗ്‌ എഴുത്തുകാരുടെ കൂട്ടായ്മ ഒരു സാങ്കേതിക സാഹിത്യ വിപ്ലവത്തിന്റെ തുടക്കമായിരുന്നു.ആധുനിക എഴുത്ത് പേന ഉപയോഗിച്ചല്ല കേപാദ് ഉപയോഗിച്ചും ആവാം എന്ന വസ്തുത തെളിയിക്കപ്പെട്ടു.

Friday, April 8, 2011

vishuvam kavitha

വിളക്കനിഞ്ഞ വിഷു 
കണി കണ്ടുണരുന്ന 
കാലത്തിന്റെ വിളക്കാണ് വിഷു 
നന്മയുടെ തേരില്‍ നാളയെ 
കൂട്ടാന്‍ നമുക്കൊതു കൂടാം 
റെജി മലയാലപുഴ
കണി കണ്ടു കനവില്‍ 
കൂട് കൂട്ടാം
കൈനീട്ടം വാങ്ങുവാന്‍ 
കാതിരുന്നുനരാം 
നാളെയുടെ പുലരിയില്‍ 
ദാ..... വിഷുവിങ്ങേതി  

Monday, April 4, 2011

thettum kuttavum


തെറ്റും കുറ്റവും

ആത്മാവില്‍ എരിയുന്ന
കനലാണ് നീ
പൂത്തിട്ടും തടവാത്ത
പൂവാണ് നീ
കാറ്റിനു കൂട്ടായി നീ
പിരിഞ്ഞു ഏന്റെ മാനസം
കൈവിട്ടു കൂടണാജു