Wednesday, May 11, 2011

kadha

                           മഴക്കൊച്ച്
 



                എന്നോടൊന്നു ചിരിച്ചാണ് അവള്‍ ഇടവത്തില്‍ ആദ്യം എത്തുന്നത്‌.പിന്നീടു എന്നും ഒപ്പം കാണും.എനിക്ക് മാത്രമല്ല അവളെ ഇഷ്ടം.ചെടികള്‍ക്കും ,മരങ്ങള്‍ക്കും പുല്ലുകള്‍ക്കും,പുല്‍ച്ചാടിക്കും തവളയ്ക്കും അവളെ ഏറെ ഇഷ്ടമാണ്.എങ്കിലും ഒരിക്കലും എന്നേക്കാള്‍ ഇഷ്ടപ്പെടാന്‍ ഞാന്‍ അവരെ അനുവദിച്ചിരുന്നില്ല.അവള്‍ വന്നു പോയ്‌ കഴിഞ്ഞാല്‍ ഓടിയെത്തി ഇല ചര്തുകളിലെ ഓരോ തുള്ളിയും ഞാന്‍ കുടഞ്ഞു കലയും.അത് പറ്റി എന്നില്‍ നിന്നും അവള്‍ അകന്നാലോ.
                                                     പിന്നീടെന്നും അവള്‍ തന്നു പോയ മുത്തുമണി തുള്ളികള്‍ കരളിനുള്ളില്‍ കാത്തു വെച്ച് ഞാന്‍ കുളിരണിയും ,വേനലില്‍ അവള്‍ എനിക്ക് വിരഹിണിയായ കാമുകിയാണ് .തുള്ളി തുള്ളി വരുന്ന അവളെ കാണാന്‍ ഞാന്‍ മാനത്തേക് നോക്കിയിരിക്കും.കാര്‍മെഘാ തെരിലനവളുടെ വരവ്.കുണുങ്ങി കുണുങ്ങി കൊലുസിട്ട കൊഞാലോടെ കടന്നു വരുമ്പോള്‍ വീടിന്റെ ഇറയത്ത് കൈനീട്ടി ഞാന്‍ നില്‍ക്കും.
                                കരം പിടിച്ചു വരണമാല്യം അണിയിക്കുവാന്‍..........................

1 comment: