Monday, May 9, 2011

kadha

 കനലെരിയുമ്പോള്‍.................
                                                


                                                     
                                                                                                                റെജി മലയാലപ്പുഴ


അന്നൊരു ദിവസം വിദ്യാലയ മുറ്റത്ത്‌ നിന്നും കളിക്കൂട്ടുകരനോടൊപ്പം ഓലപ്പമ്പരം കറക്കിയോടുമ്പോള്‍ എനിക്ക് പ്രായം രണ്ടു വയസു മാത്രം.ഇന്നിപ്പോള്‍ മുപ്പത്തി രണ്ടു വയസു പിന്നിട്ടു ജീവിതത്തിന്റെ പംപരരത്തില്‍ വട്ടം കറങ്ങി തല ചുറ്റി അത്യാഹിത വിഭാഗത്തില്‍ ഒക്സിജേന്‍ മാസ്ക് ധരിച്ചു ഞാന്‍ കഴിയുന്നു എന്റെ കാലം തികയ്ക്കുവാന്‍.പണ്ടത്തെ കൂട്ടുകാരൊക്കെ എവിടെയാണെന്നോ എന്തൊക്കെ സ്ഥാനങ്ങളില്‍ എത്തി എന്നോ ചിന്തിക്കാന്‍ ആവാതെ ഞാന്‍ കഴിയുന്നു.
                                            ഒരു നേര്‍ത്ത മഴ പോലും എന്നെ ആശ്വസിപ്പിക്കുവാന്‍ എത്തുന്നില്ല്ലല്ലോ  എന്ന ധുഖമാനെനിക്കുള്ളത്.എങ്ങനെ മഴ പെയ്യാനാണ്‌ മഴ പോലും ഏകയായ്  ആകാശ മുറ്റത്ത്‌ കഴിയുകയാണല്ലോ.ഒന്ന് കരയാന്‍ സാധിച്ഹെങ്കിലല്ലേ ഭൂമിയില്‍ മഴയായ് അതിനും പെയ്യാന്‍ സാധിക്കു.കറുത്ത് കരി നീല നിറമായ്‌ ആകാശത്ത് നിറയുംപോഴേ ഇങ്ങു താഴെ ഭൂമിയില്‍ മനുഷ്യര്‍ പറഞ്ഞു തുടങ്ങും.ഓ ഇന്നും നശിച്ച മഴ.അപ്പോഴേക്കും മഴയുടെ കാമുകനായ കാറ്റ് ഓടി വന്നു കാമുകിയെ കൂട്ടിയിട്ടു പോകും.പിന്നെങ്ങനെ എനിക്ക് ആശ്വസമായ് ഒരു മഴ കിട്ടും.രാത്രിയുടെ യാമങ്ങളില്‍ മഴ ഒരു സ്വപ്നമായ് തോട്ടുനര്തിയിട്ടുണ്ട്.സുഗതകുമാരിയുടെ രാത്രിമഴ ഇപ്പോളും രാത്രിയില്‍ എനിക്ക് ഉണര്ന്നിരിക്കുവാനുള്ള നിനവുകള്‍ സമ്മാനിക്കാറുണ്ട്.ജീവിതത്തിന്റെ എത്ര തിരക്കില്പ്പെട്ടലും മഴ അവള്‍ ഒരു അനുഭൂതിയാണ് സമ്മാനിക്കുന്നത്.ഒന്നാം ക്ലാസ്സില്‍ ഒരു കുടക്കീഴില്‍ കൂട്ടുകാരനെയും കയട്ടിപ്പോയപ്പോള്‍ അവള്‍ പിണങ്ങി നിന്നത് ഞാന്‍ ഓര്‍ക്കുന്നു.പിന്നീട് കുടയും കൂട്ടുകാരനും ഒഴിവായ്.ഞങ്ങള്‍ രണ്ടു പേരും തനിച്ചു സ്കൂളില്‍ എത്തി.എനിക്ക് കൂട്ടി ഇടവം മുഴുവന്‍ സ്കൂളിന്റെ മേല്കൂരയ്ക്ക് മേലെ അവള്‍ നിന്ന് പെയ്യും .സ്ലേറ്റിലെ അക്ഷരങ്ങള്‍ മുഴുവന്‍ അവള്‍ മായ്ച്ചു തരും.എനിക്ക് പുതിയ വകുകല്‍ക്കിടം നല്‍കുവാന്‍.
                      മരണത്തിലും അവള്‍ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.കോരി ചൊരിയുന്ന മഴയത് തന്നെയാവണം എന്റെ മരണം .അവളുടെ സ്നേഹത്തിന്റെ ഈറന്‍ തുള്ളികള്‍ എന്നോടൊപ്പം മണ്ണില്‍ അലിഞ്ഞിരങ്ങുമ്പോള്‍ ഒരു കാലത്തിന്റെയും,കഥന ജീവിതത്തിന്റെയും തിരശ്ശീല താഴ്ത്തപ്പെടും.അപ്പോഴും സൂര്യന്‍ കിഴക്ക് ഉതിച്ചു വരും............




1 comment:

  1. കൂട്ടുകാരീ .. നീ മഴയല്ലെങ്കില്‍ പിന്നെ മറ്റാരാണ്‌ ...? കൊള്ളാം റെജീ ...


    പിന്നെ ഈ അക്ഷരപ്പിശാച് (?) ശ്രെദ്ധിക്കുമല്ലോ?
    ആശംസകള്‍ !!

    ReplyDelete